സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, September 5, 2010

മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍

    മണര്‍കാട് പള്ളിയുടെ വെര്‍ച്ച്വല്‍ ടൂറിന് ഇവിടെ ക്ലിക്ക് ചെയ്യുക  

മണര്‍കാട്: മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുനാളിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഞായറാഴ്ച രണ്ടുമണിക്ക് നടക്കും. കേന്ദ്രമന്ത്രി അംബികാ സോണി മുഖ്യപ്രഭാഷണം നടത്തും. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി വി. സുരേന്ദ്രന്‍പിള്ള, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വി.എന്‍. വാസവന്‍ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും. എട്ടുനോമ്പാചരണത്തിന്റെ നാലാം ദിവസമായ ശനിയാഴ്ച പള്ളിയും പരിസരങ്ങളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. രാവിലെ കരോട്ടെ പള്ളിയിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം വലിയപള്ളിയില്‍ നടന്ന മൂന്നിന്‍മേല്‍ കുര്‍ബ്ബാനയില്‍ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മ്മികത്വം വഹിച്ചു.
ഫാ. ജേക്കബ് ഫിലിപ്പ് നടയില്‍, ഫാ. റോയി മാത്യു കോറെപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മദ്ധ്യാഹ്ന പ്രാര്‍ത്ഥന, സന്ധ്യാപ്രാര്‍ത്ഥന എന്നിവ നടന്നു. രാത്രി തൂത്തൂട്ടി മോര്‍ ഗ്രിഗോറിയല്‍ സെന്റര്‍ ധ്യാന സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ധ്യാനത്തിന് സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മ്മികത്വം വഹിച്ചു. ചടങ്ങുകള്‍ക്ക് പള്ളി വികാരി ഫാ. ഇ.ടി കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ, ഭദ്രാസന സെക്രട്ടറി ഫാ. കുറിയാക്കോസ് കോര്‍എപ്പിസ്‌കോപ്പാ കിഴക്കേടം, ഫാ. മാത്യുസ് വടക്കേടം, ഫാ. മാത്യുസ് വണപത്ത്, ഫാ. കുറിയാക്കോസ് കറുകയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.